സത്യാസത്യങ്ങൾ വേർതിരിച്ചറിയാൻ സത്യത്തിന്റെ വാഹകരായ ഉലമാക്കളുടെ തിരുജീവിതം മാർഗ്ഗരേഖ നിർണ്ണയിക്കണം. പ്രമാണങ്ങളിൽ നിന്നും സത്യവും അസത്യവും വേർതിരിച്ചു മനസ്സിലാക്കാൻ കഴിയുന്ന പരുവത്തിലല്ല ഉടയതമ്പുരാൻ എല്ലാവരെയും സൃഷ്ടിച്ചത്. അഹ്ലുസ്സുന്നയും ബിദഈ സംഘങ്ങളും തമ്മിൽ വേർതിരിച്ചറിയാനുള്ള വഴി അല്ലാഹു അനുഗ്രഹിച്ചവരായ സച്ചരിതരായ മുന്ഗാമികളെല്ലാം ഒരുമിച്ചു ചലിച്ച മാർഗ്ഗത്തെ അനുധാവനം ചെയ്യലാണ്. ഒറ്റപ്പെട്ട അപശബ്ദങ്ങളുടെ പിന്നാലെ കൂടിയാൽ വഴിതെറ്റി ജഹന്നമിന്റെ ആഴിയിലേക്ക് വീണു പോകും. കേരളത്തിലെ എല്ലാ പിഴച്ച വഹ്ഹാബീ സംഘങ്ങളും അഹ്ലുസ്സുന്നയുടെ പുലർത്തുന്ന വ്യതിരിക്തതയും സമീപന വ്യത്യാസങ്ങളും കുറഞ്ഞ രീതിയിൽ വിവരിക്കപ്പെടുന്ന മൗലാനാ നജീബ് ഉസ്താദിന്റെ ഒരു സുന്ദര പ്രഭാഷണമാണ് ഇത്.