ഭയത്തിന്റെയും പ്രതീക്ഷയുടെയും മധ്യമ നിലയിലായിരിക്കണം യഥാർത്ഥ വിശ്വാസിയുടെ ജീവിതം സദാ, എന്തെല്ലാം തെറ്റുകൾ വന്നു പോകുന്നു എങ്കിലും അതെല്ലാം അവൻ പൊറുക്കുന്നവനാണ് എന്ന പ്രതീക്ഷ കൈവിടാതെ പശ്ചാത്താപ ബോധത്തോടെ ജീവിക്കേണ്ടതുണ്ട്. പ്രതീക്ഷകൾ മാത്രമായിക്കൊണ്ട് അവൻ കയ്യൊഴിയില്ല എന്ന ചിന്ത വെച്ച് സകല തിന്മയിലുമായി മുഴുകി ജീവിക്കുന്നതും വിശ്വാസിയുടെ വഴിയല്ല - എങ്ങാനും അവൻ പൊറുത്തില്ലെങ്കിൽ കഠിനമായ ശിക്ഷ നല്കുന്നവനാണ് എന്ന ഓർമ്മപ്പെടുത്താലും സദാ കൂടെയുണ്ടാകണം. നരകം ചിന്തകൾക്കു നിരൂപിച്ചെടുക്കാൻ കഴിയാത്ത അത്രയും കാഠിന്യമേറിയ ശിക്ഷയുടെ ഗേഹമാണ്, അതിന്റെ ഭീതി എത്രത്തോളം ഉണ്ടെന്നു അറിഞ്ഞാലല്ലാതെ യഥാർത്ഥ ഭയം നമുക്ക് വരില്ല, നരകമോചനത്തെ കുറിച്ചറിയാൻ മൗലാനായുടെ പഴയ ഒരു പ്രഭാഷണം.